Share

Saturday, March 7, 2009

അപ്രതീക്ഷമായ ബേലൂര്‍ യാത്ര -2

അങ്ങിനെ മടക്ക യാത്ര മൈസൂര്‍ വഴി ആകാം എന്ന് തീരുമാനിച്ചു. 12 മണി ആയപ്പോ ഞങ്ങള്‍ യാത്ര തുടങ്ങി. ബെലൂരില്‍ നിന്നു 22 കിലോമീറ്റെര്‍ പോയാല്‍ മൈസൂര്‍ ഹൈ വേയില്‍ എത്തും. ആര്ക്കും വിശപ്പ്‌ ഉണ്ടായിരുന്നില്ല അതുകൊണ്ട് താനെ ഭക്ഷണം പിന്നെ ആവാം എന്ന് തീരുമാനിച്ചു. ഹൈ വേയുടെ ഇരുവശത്തും കരിമ്പിന്‍ തോട്ടങ്ങള്‍ ആണ് . അന്ന് അയോധ്യയില്‍ രാമക്ഷേത്രം തകര്‍ക്കാന്‍ ഒരു ശ്രമം ഉണ്ടായതിന്റെ പേരില്‍ ഹിന്ദു സംഘടനകള്‍ ഭാരത്‌ ബന്ദ് നടത്തുകയായിരുന്നു. സത്യത്തില്‍ നങ്ങള്‍ക്ക് അത് അറിയില്ലായിരുന്നു. വഴിയില്‍ ഒരു കട പോലും തുറനിട്ടില്ല, അപ്പോളേക്കും സമയം രണ്ടു മൂന്ന് മണി അയീ കാണും. എല്ലാവര്ക്കും വിശപ്പ്‌ തുടങ്ങി . ഒരു കട പോലും ഇല്ല . അതിനടയില്‍ നങ്ങളുടെ കാര്‍ ഒരു പോത്തിനെ ഇടിച്ചു. പോത്തിന്റെ കൊംബ് കൊണ്ടു കാറിന്റെ പൈന്ടും പോയി. ഹരി ഏട്ടന്‍ വാഹനം നിര്ത്തി ഇറങ്ങിയതും നാട്ടുകാര്‍ വന്നു ഞങ്ങളെ വളഞ്ഞു. ഉടന്‍ താനെ ഞങ്ങള്‍ വണ്ടിയില്‍ ചാടി കയറി. ഒരു വിധം അവിടുന്നു രക്ഷ പെട്ടു. എന്നാലും വിശപ്പില്‍ നിന്നു രക്ഷ പെടാന്‍ മാര്‍ഗം കിട്ടിയില്ല. അവസാനം ഞങ്ങള്‍ രണ്ടും കല്പിച്ചു വണ്ടി ഒരു കരിമ്പിന്‍ തോട്ടത്തിന്റെ അടുത്ത് നിര്ത്തി കുറെ കരിബ് പൊട്ടിച്ചു വീണ്ടും കാറില്‍ കയറി. ആ കരിമ്പിന്റെ സ്വാദ് ഇന്നും മറക്കില്ല. വൈകീട്ട് 6 മണി ആയപ്പോ മൈസൂരില്‍ എത്തി. വിസ്തരിച്ചു ഭക്ഷണം കഴിച്ചു. മൈസൂരിന്റെ ചരിത്രത്തില്‍ ആദ്യം ആയിട്ടാവും ഒരു സംഘം ആളുകള്‍ വന്നിട്ട് അവിടെ ഇറങ്ങാതെ പോകുന്നത്.
അവിടുന്നു നാട്ടില്‍ എത്താന്‍ രണ്ടു വഴികള്‍ ഉണ്ട് . ഒന്നു കോയമ്പത്തൂര്‍ വഴിയും, മറ്റേത് ബന്ദിപൂര്‍ , മുതുമലൈ വഴി വഴികടവ് അങ്ങിനെ. ആ വഴി കുറച്ചു അപകടം പിടിച്ചത് ആണ് താനും. അതുകൊണ്ട് താനെ ഞങ്ങള്‍ ആ വഴി ആകാം എന്ന് വിചാരിച്ചു. വഴി ചോദിക്കുനവര്‍ ഒക്കെ നങ്ങള്‍ക്ക് റ മുന്നറിയിപ്പ് തന്നിരുന്നു ആന ഇറങ്ങുന്ന കാട് ആണ് അതെന്നും രാത്രി ചെരുവണ്ടികള്‍ ആ വഴിപോകാറില്ല എന്നും. ഞങ്ങള്‍ അതൊന്നും വകവെച്ചില്ല എന്ന് മാത്രം അല്ല ത്രില്‍ കൂടി കൊണ്ടിരുന്നു. രാത്രി ഭക്ഷണം കഴിച്ചു യാത്ര തുടര്‍ന്നു രാത്രി ഏകദേശം 8,9 മണി അയ്യപോ ഞങ്ങള്‍ ചെക്ക് പോസ്റ്റില്‍ എത്തി . അവര്‍ക്ക് കൈമടക്കും കൊടുത്തു നങ്ങളുടെ വാഹനം ബന്ദിപൂര്‍ കാട്ടിലേക്ക് പ്രവേശിച്ചു. നങ്ങള്‍ക്ക് കിട്ടിയ വിവരം പോലെ താനെ വാഹനങ്ങള്‍ വളരെ കുറവായിരുന്നു ചെറു വണ്ടികള്‍ ഒട്ടും താനെ ഇല്ല. ചെറു ചെറു മൃഗങ്ങളെയും ധാരാളം കാണാന്‍ ഉണ്ടായിരുന്നു , കൂടാതെ ധാരാളം മുന്നറിയിപ്പ് ബോര്‍ഡുകളും , വാഹനം നിര്ത്തി പുറത്തു ഇറങ്ങരുത് എന്നാണ് എല്ലാ ബോര്‍ഡുകളും പറയുന്നത്. പെട്ടെന്ന് ഒരു വളവില്‍ ഒരു ചെറിയ ആന കൂട്ടം, രണ്ടു കൊമ്പന്‍ മാരും മൂന്ന് പിടിയാനകളും , ഒരു നിമിഷം നങ്ങള്‍ പേടിച്ചു പോയി, ഞങ്ങള്‍ വണ്ടി നിര്ത്തി, പെട്ടന്നു ഒരു ഉപായം തോന്നി ഹോണ്‍ അടിച്ച് സ്പീഡില്‍ പോകുക. ഏത് തീരുമാനിച്ചു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു അപ്പൊള്‍ ഹോണ്‍ അടിക്കുന്നില്ല. നളചരിതത്തിലെ വനവര്‍ണന ഓര്മ വന്നു. ഏകദേശം അര മണിക്കൂര്‍ അങ്ങനെ ഇരുന്നു. എന്താ ചെയേണ്ടത് എന്ന് ആര്ക്കും അറിയില്ല ആന കൂട്ടം വഴിയില്‍ നിന്നും മാറുന്നില്ല എന്ന് മാത്രം അല്ല ചുവട്ടില്‍ നിന്നും ആനകളുടെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. അപ്പൊള്‍ ഒരു ടെമ്പോയുടെ ശബ്ദം കേട്ടു ഞങ്ങള്‍ രണ്ടും കല്പിച്ചു അതിന്റെ പിന്നാലെ വെച്ചു പിടിക്കാന്‍ തീരുമാനിച്ചു വണ്ടി സ്റ്റാര്‍ട്ട് ചെയ്തു നിര്‍ത്തി. വിചാരിച്ച പോലെ തനെ ആ വാഹനം കടന്നതും അതിന്റെ പിന്നാലെ ഞങ്ങള്‍ വെച്ചു പിടിച്ചു, ആന കൂട്ടത്തെ കടന്നതും ചുവട്ടില്‍ നിന്നും ഒരു കൊമ്പന്‍ ഞങ്ങളുടെ വാഹനത്തെ തൊട്ടു തൊട്ടില്ല എന്ന മട്ടില്‍ റോട്ടിലേക്ക് കയറി. ഭാഗ്യം കൊണ്ടു മാത്രം ആണ് അന്ന് ഞങ്ങള്‍ രക്ഷപെട്ടത്. പിന്നെ ഞങ്ങള്‍ ആ വാഹനത്തിന്റെ പിന്നാലെ വെച്ചു പിടിച്ചു വഴിയില്‍ ഒക്കെ ഇത്തരം ആന കൂട്ടങ്ങള്‍ കാണാം ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോ ഞങ്ങള്‍ ആ ടെമ്പോ കാരുടെ മുന്നില്‍ നിര്‍ത്തി അവരോട് നന്ദി പറഞ്ഞു. അപ്പോളാണ് അവര്‍ പറയുനത് ഹോണ്‍ അടിക്കാന്‍ പാടില്ല എന്ന്. ഹോര്‍ിന്റെ ശബ്ദം കേട്ടാല്‍ ആന കൂടുതല്‍ അക്രമസക്തര്‍ ആവും,
പിന്നീട് കുറച്ചു വഴി തെറ്റി യെങ്ങിലും രാവിലെ നാട്ടില്‍ എത്തി. പിന്നീട് ഇല്ലത്ത് നടന്നത് എന്ത് ആണ് എന്ന് പറയുന്നില്ല.
രണ്ടു ദിവസം കഴിഞ്ഞു ഹരിഎട്ടന്‍ വിളിച്ചു പറഞ്ഞു പേപ്പറില്‍ ഒരു റിപ്പോര്ട്ട് ഉണ്ട് , ബന്ദിപൂര്‍ കാട്ടില്‍ ഒരു ബൈക്ക് യാത്ര കാരനെ കാട്ടാന കൂട്ടം കൊലപെടുത്തി എന്ന് .

Read more...
ഈ യാത്രാ വിവരണം നിങ്ങൾക്കിഷ്ടപ്പെട്ടുവെങ്കിൽ നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു.

  © Blogger templates The Professional Template by Ourblogtemplates.com 2008

Back to TOP